വാര്‍ത്തകള്‍

സ്മാര്‍ട്ട്ശ്രീ - 150 കുടുംബശ്രീ സംരംഭങ്ങളെ വാനോളമുയര്‍ത്താന്‍ ഇന്‍ക്യുബേറ്റര്‍ പദ്ധതി- തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

Posted on Monday, June 9, 2025

വളര്‍ച്ചാ സാധ്യതയുള്ള കുടുംബശ്രീ സംരംഭങ്ങളെ അടുത്തഘട്ടത്തിലേക്ക് വളര്‍ത്തുന്നതിനും അവയെ വിപുലപ്പെടുത്തുന്നതിനും മറ്റ് സംരംഭകര്‍ക്ക് അനുകരണീയമായ മാതൃകകള്‍ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടുള്ള 'സ്മാര്‍ട്ട്ശ്രീ' ഇന്‍ക്യുബേറ്റര്‍ പദ്ധതിയുടെ തെരഞ്ഞെടുപ്പ് ഘട്ടം പൂര്‍ത്തിയായി. സംസ്ഥാനത്തുടനീളമുള്ള 150 സംരംഭങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ കാലാവധി മൂന്ന് വര്‍ഷമാണ്. അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ ഈ സംരംഭങ്ങളെ അടുത്തതലത്തിലേക്ക ഉയര്‍ത്താനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. 

  വിവിധ കാരണങ്ങളാല്‍ വിപണിയില്‍ വിജയിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഉത്പാദന, സേവന മേഖലകളിലുള്ള സംരംഭങ്ങള്‍ക്കാണ് ഇന്‍ക്യുബേറ്റര്‍ പിന്തുണ നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ക്ക് വേണ്ട എല്ലാവിധ പിന്തുണയും നല്‍കുന്ന ഇന്‍ക്യുബേറ്ററായി പ്രവര്‍ത്തിക്കുന്നതിന് ഐ.ഐ.എം.കെ- ലൈവ് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് - ലാബോറട്ടറി ഫോര്‍ ഇന്നൊവേഷന്‍ വെഞ്ചറിങ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്)മായി കുടുംബശ്രീ കരാറിലെത്തിയിരുന്നു. ഇത് അനുസരിച്ച് കുടുംബശ്രീയും ഐ.ഐ.എം.കെ-ലൈവും സംയുക്തമായി നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് 150 സംരംഭങ്ങളെ ഇപ്പോള്‍ സ്മാര്‍ട്ട്ശ്രീ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ഭക്ഷ്യമേഖല, അപ്പാരല്‍, കറി പൗഡര്‍ ഉത്പാദനം, ക്ലീനിങ് & ഹൈജീന്‍, കരകൗശലം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള സംരംഭങ്ങളുണ്ട്. 

 സംരംഭങ്ങള്‍ക്ക് മികച്ച പരിതസ്ഥിതി കെട്ടിപ്പെടുക്കുക, വലിയ വിപണികളുമായി ഇടപഴകുന്നതിനും സാമ്പത്തിക സുസ്ഥിരത നേടുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യാപന സാധ്യതകള്‍ക്ക് മാതൃകകള്‍ സൃഷ്ടിക്കുന്നതിനുമുള്ള പിന്തുണയാണ് പദ്ധതി മുഖേന നല്‍കുക. 

  ഐ.ഐ.എം.കെയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ജൂറി അംഗങ്ങളായി കുടുംബശ്രീയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ അനീഷ് കുമാര്‍ എം.എസ്, സുചിത്ര എസ് എന്നിവര്‍ പങ്കെടുത്തു. പ്രൊഫ. ദേവ പ്രസാദ് (ഐ.ഐ.എം.കെ) പ്രൊഫ. അശോക് തോമസ് (ഐ.ഐ.എം.കെ) ലിജോ പി. ജോസ് (സീനിയര്‍ ജനറല്‍ മാനേജര്‍ ഐ.ഐ.എം.കെ -ലൈവ്) മുഹമ്മദ് നിയാസ്. ടി (എം.എസ്.എം.ഇ വിദഗ്ധന്‍), അഭിജിത്ത് (എം.എസ്.എം.ഇ വിദഗ്ധന്‍) എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍.

Content highlight
'Smartshree'- Incubator Project to take 150 Kudumbashree Enterprises to the next level: Selection completed

കുടുംബശ്രീ താൽപര്യപത്രം ക്ഷണിച്ചു

Posted on Monday, June 9, 2025

കുടുംബശ്രീ ജെൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത്തലത്തിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കൗൺസിലർമാർക്ക് സമഗ്ര കാര്യശേഷി വികസനവുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നതിനായി പ്രമുഖ സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. പരിശീലന രംഗത്ത് അഞ്ചുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ സഹിതം ജൂൺ 16-നകം അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ വെബ്സൈറ്റ്  www.kudumbashree.org/eoi-cc സന്ദർശിക്കുക.

 

Content highlight
Kudumbashree invites expressions of interest

"വിമൻ ഫോർ ട്രീ'-ഹരിത നഗരം ക്യാമ്പയിൻ: മുപ്പതിലേറെ നഗരസഭാ പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നട്ടു

Posted on Monday, June 9, 2025

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിലെ നഗരപ്രദേശങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട്  സംഘടിപ്പിക്കുന്ന "വിമൻ ഫോർ ട്രീ'-ഹരിത നഗരം ക്യാമ്പയിന്റെ ഭാഗമായി ഇന്നലെ(5-6-2025) മുപ്പതിലേറെ നഗരസഭകളിൽ വൃക്ഷത്തൈകൾ നട്ടു. തിരുവനന്തപുരത്ത് മേയർ ആര്യാ രാജേന്ദ്രനാണ് വൃക്ഷത്തൈ നട്ടത്. ഒാഗസ്റ്റ് വരെ നീളുന്ന ക്യാമ്പയിനിൽ ബാക്കി നഗരസഭാ പ്രദേശങ്ങളിലും സാധ്യമായ ഇടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി.
 
സ്ത്രീകളിലൂടെ നഗരഹരിതവൽക്കരണവും ശുചിത്വവുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. നഗരമേഖലയിലെ ജലാശയങ്ങൾ, പാർക്കുകൾ എന്നിവയുടെ സമീപവും വഴിയോരങ്ങളിലുമാണ് പ്രധാനമായും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത്. ഇതിനാവശ്യമായ വൃക്ഷത്തൈകൾ കൃഷി വകുപ്പ്, കുടുംബശ്രീ നഴ്സറികൾ, മറ്റു പ്രാദേശിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാണ് ലഭ്യമാക്കുക.

ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ 93 നഗരസഭാ പ്രദേശങ്ങളിലും മരങ്ങൾ നടാനുള്ള സാധ്യതകൾ കണ്ടെത്തിയിരുന്നു. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി നഗരമേഖലയിൽ രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ മുഖേനയാണ് ഇതു കണ്ടെത്തിയത്. നഗരസഭകൾ,  റെസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ എന്നിവയുടെ പങ്കാളിത്തവും ഇതിനായി ലഭിച്ചിരുന്നു.
 
വൃക്ഷത്തൈ നടീലും തുടർ പരിപാലനവും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി   നഗരമേഖലയിലെ കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പയിനിലൂടെ ഇവർക്ക് മെച്ചപ്പെട്ട ഉപജീവന മാർഗം ലഭ്യമാകുന്നതിന് അവസരമൊരുങ്ങും. കുടുംബശ്രീ പ്ളാന്റ് നഴ്സറികൾ, കമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവയെ ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി  ബന്ധിപ്പിക്കും. നഗരഹരിതവൽക്കരണ  പ്രവർത്തനങ്ങൾക്ക് അമൃത് മിഷന്റെ സഹകരണവും ഉണ്ടാകും. സുസ്ഥിര നഗര വികസനം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം നഗരങ്ങളിലെയും പട്ടണങ്ങളിലെയും സ്ത്രീകൾക്ക് മികച്ച ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിനും ക്യാമ്പയിൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.
 
കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം ആസൂത്രണം ചെയ്ത് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ക്യാമ്പയിനാണ് വിമൻ ഫോർ ട്രീ-ഹരിതനഗരം ക്യാമ്പയിൻ. അമൃത് മിഷനുമായി സഹകരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ. സംസ്ഥാന നഗര ഉപജീവന മിഷനുകൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, വനംവകുപ്പ് എന്നിവയുമായി സംയോജിച്ചു കൊണ്ടാണ് ക്യാമ്പയിൻ നടത്തുക.

Content highlight
women for tree campaign starts

കുടുംബശ്രീ വിദ്യാർത്ഥികളിലേക്ക്: കാലിക്കറ്റ് സർവകലാശാലയുടെ സിലബസിൽ ഇടം നേടി കുടുംബശ്രീ സൂക്ഷ്മസംരംഭ പദ്ധതികളുടെ ഇംഗ്ളീഷ് വീഡിയോ

Posted on Monday, June 9, 2025

കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭ പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ കാലിക്കറ്റ് സർവകലാശാലയുടെ സിലബസിൽ ഇടം നേടി. സർവകലാശാല മുഖേന നടത്തുന്ന ജനറൽ ഫൗണ്ടേഷൻ കോഴ്സിന്റെ മൾട്ടി ഡിസിപ്ളിനറി കോഴ്സ്(എം.ഡി.സി)-കോമേഴ്സ് ആൻഡ് മാനേജ്മെന്റ് ഫോർ ഇയർ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം(സി.യു-എഫ്.യു.ജി.പി) മൂന്നാം സെമസ്റ്റ്റിലെ സിലബസിലാണ് നാലു മിനിട്ട് നാൽപ്പത്തിയൊന്ന് സെക്കൻഡ് ദൈർഘ്യമുള്ള ഇംഗ്ളീഷ് വീഡിയോ ഉൾപ്പെടുത്തിയിരിക്കുന്നത്.

2022 നവംബറിൽ കുടുംബശ്രീയുടെ ഔദേ്യാഗിക യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ ആണ് സർവകലാശാല പാഠ്യവിഷയമാക്കിയത്. അയൽക്കൂട്ട വനിതകൾക്ക് സാമ്പത്തിക സ്വാശ്രയത്വം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ വരുമാനദായക സൂക്ഷ്മസംരംഭ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങളാണ് വീഡിയോയിൽ.

 "കേരള സംരംഭകത്വത്തിന്റെ വീക്ഷണങ്ങൾ' എന്ന സിലബസിലെ രണ്ടാമത്തെ മൊഡ്യൂളിലാണ് കുടുംബശ്രീ വീഡിയോ പഠന വിഷയമാകുന്നത്. ഈ മൊഡ്യൂൾ പ്രകാരം കേരളത്തിന്റെ വാണിജ്യ സാമ്പത്തിക മേഖലകളിലെ വികസനം, വിവിധ വികസന പദ്ധതികൾ തുടങ്ങിയവയുടെ വിവിധ വശങ്ങളാണ് പഠിതാക്കൾ  ചർച്ച ചെയ്യുക. വീഡിയോ സംബന്ധിച്ച ചർച്ചകൾക്കായി സിലബിസിൽ മൂന്നു മണിക്കൂർ സമയവും നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ബിസിനസ് മേഖലയെ കൂടുതൽ മനസിലാക്കാൻ വീഡിയോ സഹായകമാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് അക്കാദമിക് രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.  

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് കുടുംബശ്രീയുടെ സൂക്ഷ്മസംരംഭ പദ്ധതികൾ എങ്ങനെ സഹായകമാകുന്നു എന്നതാണ് പ്രധാനമായും വീഡിയോയിൽ വിശദീകരിക്കുന്നത്.  സൂക്ഷ്മസംരംഭങ്ങളുടെ ആവശ്യകത വിശകലനം ചെയ്യുന്ന രീതികളും ഇതിൽ പറയുന്നു. വനിതകൾക്ക് സംരംഭകത്വവുമായി ബന്ധപ്പെട്ട് നൽകുന്ന വിവിധ പരിശീലനങ്ങൾ, സാമ്പത്തിക സഹായങ്ങൾ, കൂടാതെ അയൽക്കൂട്ട അംഗങ്ങൾക്ക് നൽകുന്ന വിവിധ ഫണ്ടുകൾ, ഇൻഷുറൻസ് പദ്ധതി, ന്യൂട്രിമിക്സ്, ഹരിതകർമസേന, മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ്സ്, ജനകീയ ഹോട്ടലുകൾ എന്നിവയെ കുറിച്ചെല്ലാം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങൾ സ്ത്രീകൾക്ക് എങ്ങനെ വരുമാനസ്രോതസായി മാറുന്നുവെന്നും അവ പ്രാദേശിക സാമ്പത്തിക വികസനത്തിന് എപ്രകാരം സഹായമാകുന്നുവെന്നും ഇതിലൂടെ വിശദമാക്കുന്നു. ഈ പ്രവർത്തനങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുന്നതെങ്ങനെയെന്നും പറയുന്നു.

നിലവിൽ കേരളത്തിലെയും വിവിധന സംസ്ഥാനങ്ങളിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ കുടുംബശ്രീയിൽ ഇന്റേൺഷിപ് ചെയ്തു വരികയാണ്.  

Content highlight
Kudumbashree's video on Micro Entrepreneurship Programmes included in the syllabus of Calicut University

ഇക്കുറി ഓണസദ്യയൊരുക്കാൻ ആവശ്യമായ പച്ചക്കറികൾ കുടുംബശ്രീ നൽകും: മന്ത്രി എം.ബി രാജേഷ്

Posted on Thursday, June 5, 2025

'ഓണക്കനി' കാർഷിക പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

ഇക്കുറി ഓണത്തിന് സദ്യയൊരുക്കാൻ ആവശ്യമായ മുഴുവൻ പച്ചക്കറികളും കുടുംബശ്രീയൊരുക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന "ഒാണക്കനി' കാർഷിക പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടുകാൽ പഞ്ചായത്തിലെ മരുതൂർകോണം വാർഡിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

"ഒാണം കുടുംബശ്രീക്കൊപ്പം' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. സദ്യയൊരുക്കാൻ ആവശ്യമായ എല്ലാ പച്ചക്കറികളും അച്ചാർ, ചിപ്സ്, പായസം മിക്സ്, കറിപൗഡർ എന്നിവ ഉൾപ്പെടെ ഒാണക്കിറ്റ് തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇക്കുറി 25680 ഏക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം 6800 ഏക്കറിലായിരുന്നു കൃഷി. നാലിരട്ടി വർധനവാണ് കൃഷിയുടെ വിസ്തൃതിയിൽ ഉണ്ടായത്. കഴിഞ്ഞ വർഷം പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ 7.8 കോടി രൂപയുടെ വിറ്റുവരവ് നേടാൻ കഴിഞ്ഞിരുന്നു. ഇക്കുറിയും കർഷകർക്ക് കൃഷി ചെയ്യുന്നതിനാവശ്യമായ അത്യുൽപാദന ശേഷിയുള്ള സങ്കര ഇനം പച്ചക്കറിത്തൈകൾ കുടുംബശ്രീ ജൈവിക പ്ളാന്റ് നഴ്സറികൾ മുഖേന തയ്യാറാക്കി നൽകും.  ഹൈബ്രിഡ് വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നതിനായി ഉപയോഗിക്കുക. ഇതു ലഭ്യമാക്കുന്നതിനായി ഒാരോ സി.ഡി.എസിനും പരമാവധി 25,000 രൂപ വരെ റിവോൾവിങ്ങ് ഫണ്ടായി അനുവദിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും കർഷകർക്ക് നഴ്സറി തയ്യാറാക്കൽ, തൈ ഉൽപാദനം, വിള പരിപാലനം, കീടനിയന്ത്രണം, വിളവെടുപ്പ് എന്നിവയിൽ സാങ്കേതിക പരിശീലനവും നൽകും.  കാർഷിക മേഖലയിൽ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുമായി 184 പുതിയ സാങ്കേതികവിദ്യകൾ വാങ്ങുന്നതിനായി കുടുംബശ്രീ  ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു. കയറ്റുമതി കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള മൂല്യവർധിത ഉൽപന്ന നിർമാണത്തിനാവശ്യമായ സാങ്കേതിക വിദ്യകളാണ് കുടുംബശ്രീ വാങ്ങുന്നത്. അടുത്ത മാർച്ചിനുള്ളിൽ മൂന്നു ഘട്ടങ്ങളിലായി ആയിരം കാർഷിക സംരംഭങ്ങൾ ആരംഭിക്കും. കുടുംബശ്രീ വനിതകൾക്ക് വരുമാന വർധനവിനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. ഇതിനായി വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. കോട്ടുകാൽ സി..ഡി.എസ് അധ്യക്ഷ വിമല കെ കുടുംബശ്രീ മന്ത്രിക്ക് ഉൽപന്നങ്ങൾ സമ്മാനിച്ചു.

കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ കെ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.എസ് ഷാനവാസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വിനോദ് കോട്ടുകാൽ, അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി, അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിഷ്ണു പ്രശാന്ത്, അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് അംഗം എം.വി മൻമോഹൻ, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബി സുലോചന, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന വി.ടി,  പ്രവീൺ, ഗീത ജി, അമ്പിളി എ.എസ്, ഗിരിജ ടി, സുരേഷ്, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽ കുമാർ ആർ എന്നിവർ ആശംസിച്ചു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി നന്ദി പറഞ്ഞു.

Content highlight
kudumbashree onakkani project starts

ബഡ്‌സ് പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Wednesday, June 4, 2025

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ കുടുംബശ്രീ നടത്തിവരുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ ഈ അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു.

എറണാകുളം വടവുകോട് പുത്തന്‍കുരിശ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ജൂണ്‍ രണ്ടിന്‌ സംഘടിപ്പിച്ച ചടങ്ങില്‍ അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജൂബിള്‍ ജോര്‍ജ്ജ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിശ്വപ്പന്‍, വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാര്‍, വടവുകോട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രേമലത സി.കെ, കേരള ഗ്രാമീണ്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, റീജ്യണല്‍ മാനേജര്‍ എ.ജി. രമ്യ കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റജീന ടി.എം എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അനുമോള്‍ കെ.സി നന്ദിയും പറഞ്ഞു. ജില്ലാതല പ്രവേശനോത്സവങ്ങള്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്ഘാടനം ചെയ്തു.

18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള ബഡ്‌സ് സ്‌കൂളുകളും 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുമാണുള്ളത്. ഇത്തരത്തിലുള്ള 378 ബഡ്സ് സ്ഥാപനങ്ങളിലായി 13,081 പേര്‍ പരിശീലനം നേടിവരുന്നു.

Content highlight
State-Level Entrance Festival of BUDS Institutions held

കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാ(കെ-ടാപ്)മിന് സംസ്ഥാനത്തു തുടക്കം

Posted on Monday, June 2, 2025

കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിലൂടെ കാർഷികമേഖലയിൽ കുടുംബശ്രീ ആധുനികതയുടെ മുഖം കൈവരിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കാക്കനാട് ജെയിൻ കൽപിത സർവകലാശാലയിൽ സംഘടിപ്പിച്ച ടെക്നോളജി കോൺക്ളേവിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കുടുംബശ്രീയുമായി കരാറിലേർപ്പെട്ട സ്ഥാപനങ്ങളുമായുള്ള സാങ്കേതികവിദ്യകളുടെയും ധാരണാപത്രങ്ങളുടെയും കൈമാറ്റവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം(കെ-ടാപ്) കാർഷിക ഉപജീവന പ്രവർത്തനങ്ങളെ പുതിയ തലത്തിലേക്കുയർത്തും. വനിതാ സംരംഭകർക്ക് വരുമാന വർധനവ് ലഭ്യമാക്കുക എന്നതാണ്  സർക്കാരിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് 184 സാങ്കേതികവിദ്യകൾ വാങ്ങുന്നത്. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ സംരംഭങ്ങളുടെ ആധുനികവൽക്കരണത്തിനും  വൈവിധ്യവൽക്കരണത്തിനും അവസരമൊരുങ്ങും. ഉൽപന്നങ്ങൾക്ക് ഗുണപരമായ മാറ്റം കൈവരിക്കാനും ഇത് സഹായകമാകും. കുടുംബശ്രീയുടെ ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങൾ ഇന്ന് എവിടെയിരുന്നും ലഭ്യമാകുന്ന വിധം ഒാൺലൈൻ വ്യാപാര മേഖലയിലും കുടുംബശ്രീ സജീവമായി കഴിഞ്ഞു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യനിർമാർജനം എന്ന ദൗത്യം വിജയകരമായി നിർവഹിക്കാൻ കുടുംബശ്രീക്കായിട്ടുണ്ട്. കുടുംബശ്രീ സർവേ മുഖേന കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളിൽ 90 ശതമാനം കുടുംബങ്ങളെയും ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചിട്ടുണ്ട്. 2025 നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ടെക്നോളജി കോൺക്ളേവിനോടനുബന്ധിച്ച് കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രദർശന സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു.

കുടുംബശ്രീയും ഐ.സി.എ.ആർ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ.ജി ബിജു, ഐ.സി.എ.ആർ-കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ.കെ.ബി ഹെബ്ബാർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫുഡ് ടെക്നോളജി എൻട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് ഡീൻ ഡോ. വെങ്കിടാചലപതി, സി.എസ്.ഐ.ആർ-കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം ടെക്നോളജി ട്രാൻസ്ഫർ മേധാവി ഡോ. അശിതോഷ് എ. ഇനാന്ധർ, സി.എസ്.എ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജി(നിസ്റ്റ്) ചീഫ് സയന്റിസ്റ്റ് ഡോ.നിഷി, കേരള കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ.കെ.ആർ. അനിത് എന്നിവർ ധാരണാ പത്രം കൈമാറി.

പദ്ധതിയുടെ ഭാഗമായി പരിശീലനവും പിന്തുണയും നൽകുന്നതിന് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, മഹാത്മാ ഗാന്ധി സർവകലാശാല, ലീഡ് കോളേജ് ഒാഫ് മാനേജ്മെന്റ്, ജെയിൻ കൽപ്പിത സർവകലാശാല, സെന്റ് ഗിറ്റ്സ് കോളേജ് ഒാഫ് എൻജിനീയറിങ്ങ്, കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ആൻഡ് ഡെവലപ്മെന്റ്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുമായും കുടുംബശ്രീ ധാരണാപത്രം കൈമാറി.  

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതം പറഞ്ഞു. തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണിപിള്ള അധ്യക്ഷത വഹിച്ചു കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. എസ് ഷാനവാസ് പദ്ധതി വിശദീകരിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് കാർഷിക വിഭാഗം മേധാവി എസ്.നാഗേഷ്, ജെയിൻ കൽപ്പിത സർവകലാശാല ഡയറക്ടർ(ന്യൂ ഇനിഷേ്യറ്റീവ്) ഡോ.ടോം ജോസഫ്, ഫ്യൂച്ചർകേരള മിഷൻ അധ്യക്ഷനും ജെയിൻ കൽപ്പിത സർവകലാശാല പ്രിൻസിപ്പൽ അഡൈ്വസറുമായ പ്രൊഫ. വേണു രാജമണി, ജെയിൻ കൽപ്പിത സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.ജെ ലത, നഗരസഭാ വാർഡ് കൗൺസിലർ അബു ഷാന എന്നിവർ ആശംസിച്ചു. കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോർഡിനേറ്റർ റെജീന ടിം.എം നന്ദി പറഞ്ഞു.

ജെയിൻ കൽപ്പിത സർവകലാശാല സ്കൂൾ ഒാഫ് ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. രശ്മി സി.പി, സ്കൂൾ ഒാഫ് കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ശരണ്യ എ.പി,  ഇന്ത്യയിലെ കാർഷിക സാങ്കേതിക ഗവേഷണ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 

Content highlight
k tap state level inauguration held

കുടുംബശ്രീ ബഡ്സ് പ്രവേശനോത്സവം ജൂൺ 2-ന്

Posted on Saturday, May 31, 2025

കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനമൊട്ടാകെയുള്ള 378 ബഡ്സ് സ്ഥാപനങ്ങളിലും ജൂൺ രണ്ടിന് പ്രവേശനോത്സവം. ഭിന്നശേഷിക്കാർക്കു വേണ്ടി നടപ്പാക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളായ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 13081 പേർ ഈ വർഷം പ്രവേശനോത്സവത്തിന്റെ ഭാഗമാകും. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് എറണാകുളം ജില്ലയിൽ വടവുകോട് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റ്റിൽ രാവിലെ 9.30-ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. അഡ്വ. പി.വി ശ്രീനിജൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

തൃശൂരിൽ ചേർപ്പ് ബ്ളോക്ക് പഞ്ചായത്തിൽ സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു, തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ, അടൂർ പള്ളിക്കലിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ  ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം വെങ്ങോല ബഡ്സ് സ്കൂളിൽ ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എന്നിവർ സംയുക്തമായും വരാപ്പുഴ ബഡ്സ് സ്കൂളിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉദ്ഘാടനം നിർവഹിക്കും. എം.എൽ.എമാരായ കെ.യു ജനിഷ് കുമാർ, എം. വിജിൻ, ജി. സ്റ്റീഫൻ, കെ.പി മോഹനൻ, മാത്യു കുഴൽനാടൻ കൂടാതെ തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ എന്നിവരും ബഡ്സ് സ്ഥാപനങ്ങളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.

ഭിന്നശേഷിക്കാരായ കുട്ടികളുടെയും പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ളവരുടെയും മാനസികവും ശാരീരികവുമായ ഉന്നമനവും വിദ്യാഭ്യാസവും പകൽപരിപാലനവും ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ബഡ്സ്.  പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വരവേൽക്കാൻ എല്ലാ ബഡ്സ് സ്ഥാപനങ്ങളും ഒരുങ്ങി കഴിഞ്ഞു. പഠനോപകരണങ്ങൾ, സ്പോർട്ട്സ് കിറ്റ്, ഹോർട്ടികൾച്ചർ വർക്ക് തെറാപ്പി വർക്ക് ബുക്ക് എന്നിവയുടെ വിതരണം, ബഡ്സ് വിദ്യാർത്ഥികൾ നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനം തുടങ്ങി വിപുലമായ പരിപാടികൾ ഇക്കുറി മിക്ക ബഡ്സ് സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെയും മുതിർന്നരെയും ബഡ്സ് സ്ഥാപനങ്ങളിൽ എത്തിച്ചു കൊണ്ട് അവർക്കാവശ്യമായ മാനസികവും ബൗദ്ധികവുമായ വികാസം, തൊഴിൽ പരിശീലനം എന്നിവ നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൊതു ജനങ്ങൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർക്ക് പ്രതേ്യക ബോധവൽക്കരണ ക്ളാസുകളും ഇക്കുറി സംഘടിപ്പിക്കുന്നുണ്ട്.

നിലവിൽ 166 ബഡ്സ് സ്കൂളുകളും പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കു വേണ്ടി 212 ബഡ്സ് റീഹാബിലിറ്റേഷൻ സെന്റ്റുകളും ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഫിസിയോ തെറാപ്പിയും സ്പീച്ച് തെറാപ്പിയും നൽകുന്നതോടൊപ്പം കൃഷിയിൽ ആഭിമുഖ്യം വളർത്തുന്നതിന് സഞ്ജീവനി "അഗ്രി തെറാപ്പി' പദ്ധതിയും നടപ്പാക്കുന്നു. ബഡ്സ് കലോത്സവങ്ങളും ബഡ്സ് ഒളിമ്പിയ കായിക മേളയുമാണ് മറ്റു രണ്ടു ശ്രദ്ധേയ പരിപാടികൾ. കുടുംബശ്രീ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്ക് വരുമാനലഭ്യതയ്ക്കായി തൊഴിൽ പരിശീലനം നൽകി വിവിധ തൊഴിൽ സംരംഭങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.    
               

Content highlight
buds school

കുടുംബശ്രീ അരങ്ങ്-സംസ്ഥാന കലോത്സവം: മഴയെ മറി കടന്ന ആവേശപ്പോരാട്ടത്തിൽ കണ്ണൂരിന് കലാകിരീടം

Posted on Thursday, May 29, 2025

മഴയെ മറി കടന്ന കലയുടെ ആവേശപ്പോരാട്ടതിനൊടുവിൽ 217 പോയിന്റുമായി കണ്ണൂർ ജില്ല  അരങ്ങ് സംസ്ഥാന കലോത്സവത്തിൽ ചാമ്പ്യൻമാരായി. തുടക്കം മുതൽ ഇഞ്ചോടിഞ്ചു പൊരുതിയ, തുടർച്ചയായി അഞ്ചു വർഷം കിരീട ജേതാക്കൾ കൂടിയായ കാസർകോട് ജില്ല 197 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. 104 പോയിന്റുമായി തൃശൂർ ജില്ല മൂന്നാമതായി. കോഴിക്കോട് ജില്ല 69-ഉം വയനാട് 62-ഉം പോയിന്റുകൾ നേടി.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള പുരസ്കാര വിതരണവും  ജോസ് കെ.മാണി എംപി നിർവഹിച്ചു. ഏതു പ്രതികൂല സാഹചര്യത്തിലും ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ കഴിവുള്ളവരാണ് കുടുംബശ്രീയെന്ന് തെളിയിക്കുന്നതാണ് അരങ്ങ് സംസ്ഥാന കലോത്സവത്തിന്റെ വിജയമെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. സ്ത്രീകളുടെ കലാവാസനകൾ വളർത്തുന്നതിനുള്ള മികച്ച അവസരമാണ് അരങ്ങിലൂടെ ലഭിക്കുന്നത്.  കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞത് കുടുംബശ്രീയിലൂടെയാണെന്ന് പറഞ്ഞ എം.പി കലോത്സവ നഗരിയിൽ സമ്പൂർണ ശുചിത്വം ഉറപ്പാക്കുന്നതിന് നേതൃത്വം നൽകിയ ഹരിതകർമ സേനയെ പ്രതേ്യകം അഭിനന്ദിച്ചു.

സമാപന സമ്മേളനത്തിനു മുന്നോടിയായി നടന്ന ചടങ്ങിൽ ഫ്രാൻസിസ് കെ .ജോർജ് എം.പി പങ്കെടുത്തു. സ്ത്രീജീവിതത്തിൽ  പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടിച്ചതിനൊപ്പം അവരിൽ ആത്മവിശ്വാസം വളർത്താനും കുടുംബശ്രീക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നാടക മത്സരത്തിൽ വിജയികളായ കോഴിക്കോട്, മലപ്പുറം, കാസർകോട് ടീമുകൾക്കുള്ള പുരസ്കാര വിതരണവും അദ്ദേഹം നിർവഹിച്ചു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. വിജയികൾക്കുള്ള പുരസ്കാര വിതരണം അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമതലാ പ്രേംസാഗർ നിർവഹിച്ചു.  കലോത്സവത്തിന് ആതിഥ്യം വഹിച്ച അതിരമ്പുഴ സിഡി.എസ്, കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "കലക്കൂട്ടം2കെ25' റീൽസ് മത്സരത്തിൽ വിജയിയായ ഷിജിൽ കാരായി, കലോത്സവ നഗരിയിൽ ശുചിത്വം ഉറപ്പു വരുത്തിയ ഹരിതകർമ സേനാംഗങ്ങൾ ഏഷ്യൻ ഈവന്റ്സ്, ട്രഎന്നിവർക്കുളള ആദരം ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലാവ്ലി ജോർജ് എന്നിവർ നൽകി.  

 ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കുര്യൻ, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം സൈനമ്മ ഷാജു, എന്നിവർ ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു  നന്ദി പറഞ്ഞു.

 

 

 

Content highlight
kannur win overall championship at arangu